No products in the cart.
Additional information
| Author | Swathi Mohan Vijayalakshmi M R |
|---|---|
| Publisher | Famous Books |
| Category | Dictionary |
| Language | Malayalam |
| Number of pages | 520 |
₹790.00 Original price was: ₹790.00.₹650.00Current price is: ₹650.00.
In stock

| Author | Swathi Mohan Vijayalakshmi M R |
|---|---|
| Publisher | Famous Books |
| Category | Dictionary |
| Language | Malayalam |
| Number of pages | 520 |
ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്.
-കെ.പി. രാമനുണ്ണി
തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിൻ്റെയും മുഖമുള്ള ബാതേത്. തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കുട്ടിയിണക്കലിൽ ബാസ്തേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്. മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.
‘വെള്ളപൂക്കൾ’ കഥാ രൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എന്റെ ഹൃദയത്തിന്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ…എല്ലാ കാലത്തേക്കും.
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.
– ബോബി ജോസ് കട്ടിക്കാട്
ബിജിലീസ്. ശരത് യു.എസ് **************** ഒരു യുദ്ധഭൂമി കണക്കെ തലയോട്ടികളാലും അസ്ഥികളാലും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഭയത്തിനപ്പുറം എനിക്ക് എന്തോ വിഷമമാണ് ഉണ്ടായത്. ഒരു ഗ്രാമം ഇത്രമേൽ നശിപ്പിച്ചിട്ട് അവർ എന്തുനേടി? ഒരുകാലത്തെ സമ്പദ് സമൃദ്ധിയുടെ പാതയോരങ്ങൾ ഒരു മരുഭൂമി കണക്കെ… എനിക്ക് മുന്നേയും ഇവിടേക്ക് പലരും വന്നിട്ടുണ്ട്. എന്നാൽ അവരാരും തന്നെ ഇതുവരെയും തിരിച്ചുവന്നിട്ടില്ല, അല്ല ജീവിച്ചിരിപ്പില്ല എന്നത് തന്നെയായിരിക്കും വാസ്തവം. ബിജിലിസ് പ്രേതങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വരുന്നവരെ പ്രേതങ്ങൾ ഭക്ഷിക്കുമെന്നും മറ്റും പൊതുവെ ബിജിലിസിനെ കുറിച്ചുള്ള കഥകളിൽ പറഞ്ഞ് കേൾക്കാറുണ്ട്.
പ്രതിക്രിയ 2.0 നിഖിലേഷ് മേനോൻ **************** മലയാള സിനിമയിലെ വിലപിടിപ്പുള്ള യുവ തിരക്കഥാകൃത്താണ് അജയൻ, സെക്സ് ആപ്പ് വഴി പരിചയപ്പെട്ട പെൺ സുഹൃത്തുമായി ഒരു രാത്രി ചിലവഴിക്കുവാൻ അയാൾ തീരുമാനിക്കുന്നു. ആസന്നമായിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ യുവ വ്യവസായി ജയപ്രകാശ് ഭാര്യയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നു. സമാന്തര കഥകളിലൂടെ കഥയും ജീവിതവും ഒന്നാകുന്ന പുതു കാലത്തിന്റെ ക്രൈം ത്രില്ലർ നോവൽ.
ടി.ഡി. രാമകൃഷ്ണന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.
No products in the cart.


Reviews
There are no reviews yet.