No products in the cart.
Additional information
| Weight | 1 kg |
|---|---|
| Author | ഡോ. ബി.സി ബാലകൃഷ്ണൻ |
| Category | Praise |
| Pages | 416 Pages |
| Publisher | Authentic Books India |
| Language | Malayalam |
| Released | August 2014 |
₹400.00 Original price was: ₹400.00.₹375.00Current price is: ₹375.00.
In stock
എെശ്യര്യത്തിന്റെയും സമ്പത്തിന്റെയും വർദ്ധനയ്ക്ക് കനകധാരായായ ലക്ഷ്മീ ദേവിയെ ഉപവസിക്കുവാൻ ഒരു ഗ്രന്ഥം കനകധാരാസഹസ്രനാമസ്തോത്രം വ്യാഖ്യാനം. കനകധാരാസ്തോത്രം, വ്യാഖ്യാനം, നാമാവലി, ത്രിശ്ശതി, അഷ്ടോത്തരം എല്ലാം ഉൾച്ചേർന്ന ഒരു ഉത്തമ ഗ്രന്ഥം.

| Weight | 1 kg |
|---|---|
| Author | ഡോ. ബി.സി ബാലകൃഷ്ണൻ |
| Category | Praise |
| Pages | 416 Pages |
| Publisher | Authentic Books India |
| Language | Malayalam |
| Released | August 2014 |
ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ “ഡൈ ടോട്ടൻ” എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ തത്ത്വങ്ങളെയും കോർത്തിണക്കിയ കൃതി. ജർമ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരൻ എമിൽ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിർമ്മിക്കുക എന്ന തനിക്ക് ലഭിച്ച കർത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഇതേസമയം ജപ്പാനിൽ മസാഹികോ അമാകാസു ഹോളിവുഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും തന്റെ സ്വിസ്സ് സന്ദർശകനെ ചൂഷണം ചെയ്തുകൊണ്ട് ജാപ്പനീസ് സിനിമയുടെ ഒരു പുതിയ കാലം ആരംഭിക്കുവാനും ശ്രമിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടർന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ.
മധുരമൂറുന്ന വാക്കുകളും ആഢ്യത്തം തുളുമ്പുന്ന വാക്യങ്ങളും മാത്രമല്ല ജീവിതം. എത്രയൊക്കെ നന്നായി വരച്ചു നോക്കാൻ ശ്രമിച്ചിട്ടും വികൃതമായിപ്പോയ ചില ചിത്രങ്ങളുണ്ട് അത് പോലെയാണ് ചില ജീവിതങ്ങളും. ഇത് ജീവിതമാണ്..പച്ചയായ ജീവിത സമരത്തിൻറെ നേർക്കാഴ്ച… ആശകളും മോഹങ്ങളും പേറി ജനിക്കുകയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട് ജീവിക്കുകയും ഒടുവിൽ നിരാശയിൽ തളർന്നു വീണ് എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന ഒരുപാട് ജീവിതങ്ങൾ. തങ്ങളുടേതായ രേഖപ്പെടുത്തലുകൾക്ക്.. അടയാളങ്ങൾക്ക് കൊതിച്ച മനസ്സുകളുടെ വികൃതമായ ജീവിത ചിത്രം. മനോഹരമായി സംസാരിച്ചില്ലെങ്കിലും വാക്കുകൾ കൊണ്ട് മായാജാലം തീർത്തില്ലെങ്കിലും, ജീവിതം കൊണ്ട് നല്ല സന്ദേശങ്ങൾ നൽകിയില്ലെങ്കിലും ഈ മണ്ണ് അവരുടേത് കൂടിയാണ്
മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.
————————————————————————————————————————————————————————————–
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
ബിജിലീസ്. ശരത് യു.എസ് **************** ഒരു യുദ്ധഭൂമി കണക്കെ തലയോട്ടികളാലും അസ്ഥികളാലും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഭയത്തിനപ്പുറം എനിക്ക് എന്തോ വിഷമമാണ് ഉണ്ടായത്. ഒരു ഗ്രാമം ഇത്രമേൽ നശിപ്പിച്ചിട്ട് അവർ എന്തുനേടി? ഒരുകാലത്തെ സമ്പദ് സമൃദ്ധിയുടെ പാതയോരങ്ങൾ ഒരു മരുഭൂമി കണക്കെ… എനിക്ക് മുന്നേയും ഇവിടേക്ക് പലരും വന്നിട്ടുണ്ട്. എന്നാൽ അവരാരും തന്നെ ഇതുവരെയും തിരിച്ചുവന്നിട്ടില്ല, അല്ല ജീവിച്ചിരിപ്പില്ല എന്നത് തന്നെയായിരിക്കും വാസ്തവം. ബിജിലിസ് പ്രേതങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വരുന്നവരെ പ്രേതങ്ങൾ ഭക്ഷിക്കുമെന്നും മറ്റും പൊതുവെ ബിജിലിസിനെ കുറിച്ചുള്ള കഥകളിൽ പറഞ്ഞ് കേൾക്കാറുണ്ട്.
ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്.
-കെ.പി. രാമനുണ്ണി
ഹാദി പ്രസീദ് ബാലകൃഷ്ണൻ **************** എന്റെ ജീവിതയാത്രയിൽ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ ലോകത്തുള്ള ഒരുപാട് പേരിലേക്ക് രചനകളായി എത്തിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായി രുന്നു. ആ ചിന്തകൾക്കുള്ള ഉത്തരമായിട്ട് ഞാനിന്ന് ഹാദിയെ കാണുന്നു. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളിലൂടേയും കടന്നുപോകുമ്പോൾ എന്നെയും എന്റെ ശിഷ്യരേയും എന്നോട് ചേർന്ന് നിൽക്കുന്നവരേയും എനിക്ക് കാണാൻ സാധിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ നോക്കിയിരിക്കാൻ ഭംഗിയുള്ളൊരു കണ്ണാടി യാണ് ഹാദി എന്ന ഈ പുസ്തകം. ഡോ. അദ്നാൻ ഹാദി
No products in the cart.

Reviews
There are no reviews yet.